Kerala സംസ്ഥാനത്തെ ആദ്യ അക്വാട്ടിക് റീഹാബ് സംവിധാനം നിപ്മറില്‍

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജലത്തില്‍ തെറാപ്പികള്‍ ചെയ്യുന്നതിനും പരിശീലനത്തിനുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) അക്വാട്ടിക് റീഹാബ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു റീഹാബ് സെന്ററില്‍ ഇത്തരത്തിലൊരു സംവിധാനം ആരംഭിക്കുന്നത്. നിലവില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വെള്ളത്തില്‍ പരിശീലനം നല്‍കുന്ന സംവിധാനങ്ങളില്ല. ഇതുവഴി ജലത്തോടുള്ള ഭയം മാറും.

റിക്രീയേഷന്‍ സംവിധാനത്തിലൂടെ തെറാപ്പികള്‍ നല്‍കുന്നതിനായി ഔട്ട് ഡോര്‍ ആക്‌സസ്, ആമ
ആംപുലേഷന്‍ ട്രാക്ക് എന്നിവ ഉള്‍പ്പെടുത്തിയാണ് തയാറാക്കിയിരിക്കുന്നത്. 44 ലക്ഷം മുടക്കി ആരംഭിച്ച പദ്ധതിയില്‍ റാംപും ജലനിരപ്പിനു താഴെ കുട്ടികള്‍ക്ക് വീല്‍ ചെയറില്‍ നില്‍ക്കുന്നതിനാവശ്യമായ പ്ലാറ്റ്‌ഫോമും സജ്ജീകരിച്ചിട്ടുണ്ട്. വെള്ളത്തില്‍ ഇറങ്ങാന്‍ ആഗ്രഹമുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജല അനുഭവം നല്‍കുന്നതിനും ജലഭയമുള്ള കുട്ടികളെ ഭയത്തില്‍ നിന്നു മോചിപ്പിക്കുന്നതിനും അക്വാട്ടിക് റീഹാബ് സംവിധാനത്തിലൂടെ കഴിയുമെന്ന് നിപ്മര്‍ എക്‌സിക്യൂട്ടിവ് ഡയരക്റ്റര്‍ ഇന്‍ ചാര്‍ജ് സി ചന്ദ്രബാബു പറഞ്ഞു.

അക്വാട്ടിക് റീഹാബ് സംവിധാനത്തിലെ കുളത്തില്‍ പെഡല്‍ ബോട്ടിങ്ങും ഒരുക്കിയിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികള്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് അവരറിയാതെ തന്നെ റിക്രിയേഷനിലൂടെ കായിക ക്ഷമത വര്‍ധിപ്പിക്കാനും സന്ധികളെ സംബന്ധിച്ച ബോധം അവരിലുണ്ടാക്കാനും പെഡല്‍ ബോട്ടിങിലൂടെ സാധിക്കും. ഇതു വഴി ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുളജലനിരപ്പിനു താഴത്തെ പ്ലാറ്റ്‌ഫോമില്‍ വീല്‍ചെയറിലിരുന്നു കൊണ്ടു തന്നെ റിക്രിയേഷന്‍ തെറാപ്പികള്‍ ചെയ്യാവുന്ന വിധമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതുകൂടാതെ വീല്‍ ചെയറിലുള്ളവര്‍ക്കുള്ള പരിശീലന ട്രാക്കും കുളത്തിന് ചുറ്റുമായി ഒരുക്കിയിട്ടുണ്ട്. പരസഹായം കൂടാതെ പരിശീലനം നടത്താന്‍ സാധിക്കുമെന്നാണ് വീല്‍ചെയര്‍ ട്രാക്കിന്റെ പ്രത്യേകത. നിപ്മറിലെ ഭിന്നശേഷിക്കാരെ കൂടാതെ സംസ്ഥാനത്തെ മുന്‍കൂറായി അനുമതി നേടുന്ന മറ്റ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു കൂടി അക്വാട്ടിക് റീഹാബ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് നിപ്മര്‍ അധികൃതര്‍ അറിയിച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT